"ഗ്ലോറിയസ് ഹൂറി"സ്ത്രീകൾക്കുള്ള ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു.

Friday, 26 July 2019

പത്താം ക്ലാസ് ഗണിതം മൂന്നാം യൂണിറ്റിലെ സാധ്യതകളുടെ ഗണിതം  എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഷോര്‍ട്ട് നോട്ട്, മാതൃകാ ചോദ്യങ്ങള്‍ എന്നിവ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  മലപ്പുറം ജില്ലയിലെ ഒഴുകൂര്‍ ക്രസന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ അന്‍വര്‍ ഷാനിബ് സര്‍. ശ്രീ അന്‍വര്‍ ഷാനിബ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHS - UNIT 3 - MATHEMATICS OF CHANCES - SHORT NOTES AND SAMPLE QUESTIONS

Thursday, 27 December 2018

ഇസ്‌ലാമില്‍ കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം

                         family.jpg




‘ആര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവോ അവര്‍ കുടുംബബന്ധം നിലനിര്‍ത്തട്ടെ’ (ബുഖാരി),’കുടുംബ ബന്ധം തകര്‍ത്തവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല’. ഈ ഹഥീസുകളില്‍ നിന്നും വ്യക്തമാണ് ഇസ്‌ലാമില്‍ കുടുംബബന്ധം നിലനിര്‍ത്തുന്നതിന്റെ പ്രാധാന്യം.
ഒരിക്കല്‍ ഒരു യുവാവ് പതിവു പോലെ താന്‍ പങ്കെടുക്കാറുണ്ടായിരുന്ന അബൂഹുറൈറ (റ)വിന്റെ ഹഥീസ് ക്ലാസില്‍ പങ്കെടുക്കാന്‍ പോയി. അന്നത്തെ ക്ലാസില്‍ വച്ച് അബൂ ഹുറൈറ (റ)പറഞ്ഞു. ‘കുടുംബ ബന്ധം മുറിച്ചവര്‍ ആരെങ്കിലും ഈ സദസ്സിലുണ്ടെങ്കില്‍ അവര്‍ ഇവിടെ നിന്നും പോകണം.’ ഇത് ക്ലാസിലെത്തിയ ആ യുവാവിനെ വല്ലാതെ അസ്വസ്ഥപ്പെടുത്തി. അദ്ദേഹം ഉടന്‍ തന്നെ അവിടെ നിന്നിറങ്ങി നഗരത്തില്‍ താമസിക്കുന്ന തന്റെ അമ്മായിയെ തിരിച്ചുവിളിക്കാന്‍ പോയി. തനിക്ക് പൊറുത്തു തരാന്‍ യുവാവ് അവരോട് ആവശ്യപ്പെട്ടു. തന്റെ മുന്‍കാല ചെയ്തികളെക്കുറിച്ചും പെരുമാറ്റത്തിലും അവരോട് മാപ്പു നല്‍കാന്‍ ആവശ്യപ്പെട്ടു. തന്റെ മനംമാറ്റത്തിന്റെ കാരണം അന്വേഷിച്ച അമ്മായിയോട് യുവാവ് സംഭവിച്ച കാര്യങ്ങള്‍ പറഞ്ഞു. അങ്ങനെ അവര്‍ പശ്ചാതാപം സ്വീകരിച്ചു. എന്നിട്ട് യുവാവിനോട് പറഞ്ഞു നീ അബൂഹുറൈറയോട് ചോദിക്കണം പതിവില്‍ നിന്നും വിപരീതമായി എന്തുകൊണ്ടാണ് ഇപ്പോള്‍ കുടുംബബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ക്ലാസെടുത്തതെന്ന്. ഇതു അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അബൂഹുറൈറ മറുപടി പറഞ്ഞു: പ്രവാചകന്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്, ‘ആര്‍ കുടുംബബന്ധം വിഛേദിച്ചുവോ പിന്നീട് അവന്റെ നന്മകളൊന്നും അല്ലാഹു സ്വീകരിക്കുകയില്ല’. ഇതു കേട്ടതോടെയാണ് അത്തരത്തില്‍ ഒരാളും തന്റെ ക്ലാസില്‍ ഇരിക്കേണ്ട എന്നു ഞാന്‍ തീരുമാനിച്ചത്.
മറ്റൊരു ഹഥീസില്‍ പറയുന്നു ‘ആര്‍ കുടുംബബന്ധം മുറിച്ചുവോ അവരിലേക്ക് അല്ലാഹുവിന്റെ കാരുണ്യം വര്‍ഷിക്കുകയില്ല’. ഇത്തരത്തില്‍ കുടുംബങ്ങളുമായുള്ള കരാര്‍ പാലിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഇസ്‌ലാമില്‍ അസാധാരണമായ പ്രാധാന്യമാണുള്ളത്. നേരെ തിരിച്ചും, കുടുംബ ബന്ധം തകര്‍ക്കുന്നതിനെക്കുറിച്ചും ഇസ്‌ലാം വളരെ ഗൗരവമായി തന്നെ വിലക്കിയിട്ടുണ്ട്. ഇത് ഇസ്‌ലാമിലെ വന്‍പാപങ്ങളില്‍പ്പെട്ടതുമാണ്. ഖുര്‍ആനില്‍ തന്നെ രണ്ടു സ്ഥലത്ത് അല്ലാഹു ഈ വിഷയത്തെക്കുറിച്ച് കൃത്യമായി പറഞ്ഞിട്ടുണ്ട്.
‘അല്ലാഹുവോടുള്ള കരാര്‍ ഉറപ്പിച്ചശേഷം ലംഘിക്കുകയും അവന്‍ കൂട്ടിയിണക്കാന്‍ കല്‍പിച്ചവയെ അറുത്തുമാറ്റുകയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവര്‍ക്ക് ശാപം. അവര്‍ക്കുണ്ടാവുക ഏറ്റവും ചീത്തയായ പാര്‍പ്പിടമാണ്’ (13:25)
‘നിങ്ങള്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍ പിന്നെ നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയല്ലാതെന്താണ് ചെയ്യുന്നത്? നിങ്ങളുടെ കുടുംബ ബന്ധങ്ങളെ മുറിച്ചുകളയുകയും? ‘അത്തരക്കാരെയാണ് അല്ലാഹു ശപിച്ചത്. അങ്ങനെ അവനവരെ ചെവികേള്‍ക്കാത്തവരും കണ്ണുകാണാത്തവരുമാക്കി’. (47:22-23). അതിനാല്‍ തന്നെ ഇസ്‌ലാമില്‍ വളരെ ഗൗരവത്തോടെ ചൂണ്ടിക്കാണിച്ച കുടുംബബന്ധം നിലനിര്‍ത്താന്‍ മുസ്‌ലിംകള്‍ വളരെ ജാഗ്രത കാണിക്കേണ്ടതുണ്ട്.   (copied from islam on live)

Tuesday, 18 December 2018

LSS EXAM 2019 പരിശീലനം












നമ്മുടെ എല്ലാ ലക്ഷ്യങ്ങളും നേടാന്‍ കഴിയുമോ ?
സയ്യിദ് മുഹമ്മദ് കുനിയില്‍ 
Image result for cartoon symbol for aim

പോസിറ്റീവ് ചിന്തയുടെ വക്താക്കള്‍ അവരുടെ പ്രഭാഷണങ്ങളിലൂടെയും രചനകളിലൂടെയും നമ്മുടെ മുമ്പില്‍ സമര്‍പ്പിക്കുന്ന സങ്കല്‍പ്പം, നമുക്ക് എന്തും നേടാന്‍ കഴിയും എന്നതാണ്. നാമതിന് ചെയ്യേണ്ടത് ഒന്ന് മാത്രം, നമ്മുടെ മനോഭാവം അഥവാ മൈന്‍ഡ്സെറ്റ് മാറ്റുക, അങ്ങനെ ആണെങ്കില്‍ നമുക്ക് എന്തും നേടിയെടുക്കാം. പ്രായോഗിക രംഗത്ത് ഇത് തെളിയിച്ച നിരവധി ആളുകളെ നമുക്ക് കാണാം.
ഇവിടെ സ്വഭാവികമായും ഒരു ചോദ്യം വരുന്നു, പിന്നെ വിധിയുടെ പ്രസക്തി എന്താണ്? അതിനുള്ള ഉത്തരം പലതുമാകാം. ഒന്ന് നമ്മുടെ വിധി എന്ത് എന്നത് നമുക്ക് അറിയില്ല, രണ്ട് നമ്മുടെ വിധി നിശ്ചയിച്ച ദൈവത്തിന് എപ്പോഴും അത് മാറ്റാന്‍ കഴിയും, മൂന്ന് പ്രാര്‍ത്ഥനകൊണ്ട് വിധി മാറ്റി മറിക്കപെടും എന്ന് പ്രവാചകന്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്.

നമുക്ക് പ്രായോഗിക രംഗത്തേക്ക് വരാം. മറ്റു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുക എന്നത് നമ്മുടെ ജോലിയല്ല, അത് ഭൂമിയില്‍ കാര്യമായൊന്നും ചെയ്യാനില്ലാത്ത ആളുകള്‍ക്ക് വിട്ടുകൊടുക്കാം. ലക്ഷ്യങ്ങള്‍ നേടിയതും നേടിക്കൊണ്ടിരിക്കുന്നതുമായ എത്ര എത്ര ആളുകളെയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്? എന്തുകൊണ്ട് നമുക്ക് നമ്മുടെ ലക്ഷ്യങ്ങളൊന്നും നേടാന്‍ കഴിയുന്നില്ല? നമുക്കതിനു കഴിയില്ലേ ? കഴിയുന്നില്ലെങ്കില്‍ എന്ത് കൊണ്ട് കഴിയുന്നില്ല?

മനുഷ്യന്റെ ഭാഗധേയ നിര്‍ണ്ണയം പൂര്‍ണ്ണമായും അവന്റെ കയ്യിലാണെന്നുള്ള സങ്കല്‍പ്പം തികച്ചും തെറ്റാണ് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. പിന്നെ എന്ത് കൊണ്ട് ചിലര്‍ അവര്‍ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ അനായാസേന നേടിയെടുക്കുന്നു ? ഇത് സാധ്യമാണോ ?
അള്ളാഹു സൃഷ്ട്ടിച്ച മനുഷ്യന്റെ മനസ്സിന്റെ ഘടന എത്ര സുന്ദരമാണ്? നാമാണതിനെ മോശമാക്കുന്നത്.

വിശുദ്ധ ഖുര്‍ആനിന്റെ സങ്കല്‍പ്പ പ്രകാരം, ഒരു മനുഷ്യന്‍ തന്റെ മനസ്സില്‍ വെക്കുന്ന എന്തും നേടിയെടുക്കാന്‍ കഴിയും. ഖുര്‍ആന്‍ തന്നെ പറയട്ടെ ‘ആരെങ്കിലും ഐഹികജീവിതവും അതിന്റെ ആര്‍ഭാടങ്ങളും മാത്രമാണ് ആഗ്രഹിക്കുന്നതെങ്കില്‍ നാമാവരുടെ കര്‍മഫലങ്ങളൊക്കെ ഇവിടെ വെച്ച് തന്നെ പൂര്‍ണ്ണമായി നല്‍കും. അതിലവര്‍ക്കൊട്ടും കുറവ് വരുത്തില്ല”. (ഹൂദ്: 15). പ്രവാചകന്‍ പറഞ്ഞു ഓരോ മനുഷ്യനും അവനുദ്ദേശിച്ചത് ഉണ്ടായിരിക്കും.  وإنما لكل إمرئ ما نوى ഇവിടെ ഖുര്‍ആന്‍ മനുഷ്യന്റെ മനസ്സിന്റെ ഘടനയാണ് നമ്മെ പഠിപ്പിക്കുന്നത്. ചിന്താരീതികള്‍ മാറ്റുന്നതോടെ മനുഷ്യന്റെ മനസ്സിന്റെ ഘടന മാറ്റാന്‍ കഴിയും എന്നര്‍ത്ഥം.

നിരാശകളും ദുഖങ്ങളും അവസാനിപ്പിച്ച് കര്‍മനിരതരാവൂ, വിജയം കരസ്ഥമാക്കൂ.നിങ്ങളുടെ മനസ്സിന്റെ ഘടന നിങ്ങള്‍ ഉദ്ദേശിക്കുന്ന ആശയങ്ങള്‍ക്കനുസരിച്ച് മാറ്റിയെടുക്കൂ. ഭൂമിയില്‍ ഉയര്‍ന്നുവന്ന ഒരാളും നെഗറ്റീവ് ചിന്ത അവരുടെ ജീവിതത്തില്‍ വരാന്‍ അനുവദിച്ചിട്ടില്ല. നിങ്ങള്‍ക്കും അങ്ങനെ ആകാം. നെഗറ്റീവ് ചിന്ത മനുഷ്യനെ ഓരോ നിമിഷവും തകര്‍ത്തുകൊണ്ടിരിക്കും, അവസാനം മനുഷ്യനെ അത് ഒന്നുമല്ലാതാക്കും. നെഗറ്റീവ് ചിന്തകള്‍ക്ക് പകരം പോസിറ്റീവ് ചിന്തകള്‍ മനസ്സിലേക്ക് കൊടുക്കുക. തീര്‍ച്ചയായും വിജയത്തിന്റെ പാതകള്‍ നിങ്ങളുടെ മുമ്പില്‍ തെളിഞ്ഞുവരും.   (copied from islam on live)

Friday, 30 November 2018

കിതാബ് തിരുത്താന്‍ ബാങ്ക് കൊടുക്കുന്നവര്‍

                                
                                              അബ്ദുസ്സമദ് അണ്ടത്തോട്

ലോകത്തുള്ള എല്ലാ മുസ്‌ലിം പള്ളികള്‍ക്കും ഒരേ നിയമമാണ്. അതെ സമയം എല്ലാ അമ്പലങ്ങള്‍ക്കും ഒരേ നിയമമല്ല. സ്ത്രീകള്‍ക്ക് പള്ളിയില്‍ പോകാം എന്ന് പറഞ്ഞാല്‍ എല്ലാ പള്ളിയിലും പോകാം. മക്കയിലെയും മദീനയിലേയും പള്ളികള്‍ക്കും ആ നിയമം ബാധകമാണ്. അതെ സമയം ഓരോ അമ്പലങ്ങളുടെയും ആചാരവും അനുഷ്ഠാനവും വ്യത്യസ്തമാണ്. അത് കൊണ്ടാണ് ചില അമ്പലങ്ങളില്‍ സ്ത്രീകള്‍ വരുന്നതും ചില സ്ഥലങ്ങളില്‍ അവരെ വിലക്കുന്നതും. മുസ്ലിം സ്ത്രീകള്‍ക്കു പള്ളിയില്‍ പോകുക എന്നതു നിര്‍ബന്ധ കാര്യമല്ല. ജീവിതത്തില്‍ ഒരിക്കല്‍ പോലും മക്കത്തെ പള്ളി ഒഴികെ മറ്റൊരു പള്ളിയില്‍ പോയില്ലെങ്കിലും മുസ്ലിം സ്ത്രീകളുടെ ആരാധനക്ക് കുറവ് വരില്ല. പോകാന്‍ അവര്‍ക്കു അനുവാദമുണ്ട് എന്നത് മറ്റൊരു വിഷയം. ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകള്‍ കയറരുത് എന്നതിന്റെ ഭരണഘടന സാധുതയാണ് കോടതി പരിശോധിച്ചത്.

നമ്മുടെ വിഷയം അതല്ല. ഹിന്ദു സ്ത്രീകള്‍ക്ക് അമ്പലത്തില്‍ പോകാം എന്നൊരു വിധി വന്നപ്പോള്‍ അതിനു അനുകൂലമായി ഒരു പ്രചാരണവും നാം കണ്ടില്ല. അതെ സമയം സ്ത്രീകള്‍ക്ക് ബാങ്ക് കൊടുക്കാന്‍ അനുമതി വേണം എന്നത് മതത്തിലെ സ്ത്രീകള്‍ ഉന്നയിച്ച കാര്യമല്ല. വിശ്വാസിയായ ഒരു സ്ത്രീയും അത്തരം ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല. കുളം കലക്കി മീന്‍ പിടിക്കാന്‍ കാത്തു നിന്ന ചിലരുടെ കുബുദ്ധി എന്നെ അതിനെ കുറിച്ച് പറയാന്‍ കഴിയൂ. സ്ത്രീകള്‍ ബാങ്ക് കൊടുക്കുക എന്നത് മതത്തില്‍ പറഞ്ഞു കേള്‍ക്കാത്ത കാര്യമാണ്. കേരളത്തിലെ ഒരു സ്‌കൂള്‍ നാടക വേദിയില്‍ നിന്നും അടുത്തിടെ കേട്ട ഒരു നാടകത്തിന്റെ വിഷയം അതായിരുന്നു. ഇസ്ലാമില്‍ സ്ത്രീകള്‍ സ്വാതന്ത്ര്യമില്ലാത്തവരാണ് എന്ന് കാണിക്കാനുള്ള വ്യഗ്രതയാണ് അതെന്ന് മനസ്സിലാക്കാം. മതത്തിലെ പൗരോഹിത്യ പ്രവണതകളെ വിശ്വാസികള്‍ തന്നെ എതിര്‍ക്കാറുണ്ട്. മതത്തില്‍ ഇന്ന് കാണുന്ന വെളിച്ചം വന്നത് അങ്ങിനെയാണ്. വിശ്വാസികളില്‍ നിന്നും പൊതു ജനത്തില്‍ നിന്നും മറച്ചു വെച്ച കിതാബ് തുറന്നു നോക്കി തന്നെയാണ് അത്തരം ഒരു സംരംഭം കേരളത്തില്‍ നടന്നതും.

കുട്ടികളെ കൊണ്ട് ഇത്തരം ഒരു നാടകം കളിപ്പിച്ചതിനു പിന്നില്‍ കൃത്യമായ ഉദ്ദേശ്യമുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളുടെ മനസ്സില്‍ ഒരു ഇസ്ലാം വിരുദ്ധത സൃഷ്ടിക്കുക. അതിനു ഒന്നാം സ്ഥാനം നല്‍കി എന്നത് മറ്റൊരു ഉദ്ദേശം കൂടിയാണ്. ഇനിയും ഇത്തരം നാടകങ്ങള്‍ ഉണ്ടാക്കണം. പൊതു വേദികളില്‍ ഇത്തരം മത വിരുദ്ധ സന്ദേശങ്ങള്‍ ഉണ്ടാക്കണം എന്ന് മറ്റു ചിലരും ആഗ്രഹിക്കുന്നു.

അതെ സമയം കിതാബ് തിരുത്താനായുള്ള ശ്രമത്തിലാണ് നാടക അനുകൂലികള്‍. സ്ത്രീകളുടെ വിഷയത്തല്‍ ഇസ്ലാം എന്ത് നിലപാട് പറയുന്നു എന്നത് അവര്‍ക്കിന്നും അജ്ഞാതമാണ്. ഇസ്ലാമിനെ മോശമായി ചിത്രീകരിക്കാന്‍ നടക്കുന്ന ശ്രമങ്ങളുടെ ബാക്കിയായെ ഇതിനെയും മനസ്സിലാക്കാന്‍ കഴിയൂ. കിതാബ് എന്നത് കൊണ്ട് വിവക്ഷ ദൈവത്തിന്റെ കിതാബ് ആണെങ്കില്‍ അത് ഒരിക്കലും സ്ത്രീ വിരുദ്ധമല്ല. പലപ്പോഴും സ്ത്രീ പക്ഷമാണ് താനും. ഇസ്ലാം സ്ത്രീക്ക് നല്‍കുന്ന പദവിയും അവകാശവും മനസ്സിലാക്കാന്‍ ആ കിതാബ് ഒരിക്കല്‍ വായിച്ചു നോക്കിയാല്‍ മതി. പക്ഷെ മതം തന്നെ മനുഷ്യ നിര്‍മ്മിതി എന്നാണു നാടക അനുകൂലികള്‍ പറയുന്നത്. എസ് എഫ് ഐ നല്‍കിയ പോസ്റ്റില്‍ ആ കാര്യം കൃത്യമായി പറയുന്നു. മതം മനുഷ്യ നിര്‍മ്മിതം എന്ന് പറഞ്ഞത് കൊണ്ട് വിശ്വാസികള്‍ക്ക് കുഴപ്പമില്ല. അതെ സമയം അവരുടെ ഭാഷയില്‍ ഇല്ലാത്ത ദൈവത്തിന്റെ പേരില്‍ നില നില്‍ക്കുന്ന വിശ്വാസത്തെ എങ്ങിനെയാണ് അവര്‍ക്കു സംരക്ഷിക്കാന്‍ കഴിയുക. കാരണം അവര്‍ തന്നെയാണ് മതത്തെ ഇല്ലാതാക്കാന്‍ നോക്കുന്നവരില്‍ ഒന്നാം സ്ഥാനത്ത് എന്നത് തന്നെ.

പ്രതി സ്ഥാനത്തു ഇസ്ലാം വരുമ്പോള്‍ പലരുടെയും യഥാര്‍ത്ഥ സ്വഭാവം പുറത്തു വരും. ഇസ്ലാമിന്റെ ശത്രുക്കളുടെ പൊതു നിലപാടായി അത് ഖുര്‍ആന്‍ പറയുന്നു. ഇസ്ലാമിനെ ഒളിഞ്ഞിരുന്നു ആക്രമിക്കാന്‍ ശ്രമിക്കുന്നവരോട് നമുക്ക് പറയാനുള്ളതും അത് തന്നെ ‘ഓ വിശ്വാസികളേ, നിങ്ങളില്‍പ്പെട്ടവരെയല്ലാതെ നിങ്ങളുടെ ഉള്ളുകള്ളികളറിയുന്നവരാക്കരുത്. നിങ്ങളുടെ ദൗര്‍ബല്യങ്ങളെ ചൂഷണം ചെയ്യാന്‍ ലഭിക്കുന്ന ഒരവസരവും അവര്‍ പാഴാക്കുന്നതല്ല. നിങ്ങള്‍ക്ക് ഹാനികരമായതെന്തും അവര്‍ക്കു പ്രിയങ്കരമാകുന്നു. അവരുടെ മനസ്സിലെ വിദ്വേഷം വായകളിലൂടെ പ്രകടമായിട്ടുണ്ട്. അവരുടെ മാറിടങ്ങളിലൊളിച്ചുവെച്ചിട്ടുള്ളത് അതിനെക്കാള്‍ ഭയങ്കരമത്രെ. സ്പഷ്ടമായ നിര്‍ദേശങ്ങള്‍ നാം നല്‍കിക്കഴിഞ്ഞു. നിങ്ങള്‍ ബുദ്ധിയുള്ളവരെങ്കില്‍ (അവരുമായി ബന്ധപ്പെടുന്നതില്‍ സൂക്ഷ്മത പാലിക്കുക). നിങ്ങള്‍ അക്കൂട്ടരെ സ്നേഹിക്കുന്നു. അവരോ, നിങ്ങളെ സ്നേഹിക്കുന്നില്ല. നിങ്ങളാവട്ടെ സകല വേദങ്ങളിലും വിശ്വസിക്കുന്നുമുണ്ട്. നിങ്ങളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയുന്നു: ‘(നിങ്ങളുടെ ദൈവദൂതനിലും വേദത്തിലും) ഞങ്ങളും വിശ്വസിച്ചിരിക്കുന്നു.’ പിരിഞ്ഞുപോയിക്കഴിഞ്ഞാലോ, നിങ്ങളോടുള്ള വിദ്വേഷത്താല്‍ അവര്‍ വിരലുകള്‍ കടിക്കുകയായി. അവരോടു പറയുക: ‘നിങ്ങളുടെ ദേഷ്യത്തില്‍ സ്വയം നീറി മരിച്ചുകൊള്ളുക. ഹൃദയങ്ങളില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങളൊക്കെ അല്ലാഹു സുവ്യക്തമായി അറിയുന്നുണ്ട്.’ നിങ്ങള്‍ക്കൊരു നന്മ ഭവിച്ചാല്‍ അവര്‍ക്ക് ഖേദം തോന്നുന്നു. നിങ്ങള്‍ക്കൊരു ദോഷം പിണഞ്ഞാലോ, സന്തോഷിക്കുകയും ചെയ്യുന്നു. പക്ഷേ, നിങ്ങള്‍ ക്ഷമയോടെ, ദൈവഭക്തിയോടെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവരുടെ കുതന്ത്രങ്ങളൊന്നും ഏശുന്നതല്ല. അവര്‍ പ്രവര്‍ത്തിക്കുന്നതിനെയെല്ലാം അല്ലാഹു വലയം ചെയ്തിരിക്കുന്നു.’(copied from islam on live)

Thursday, 22 November 2018

ഭാര്യ-ഭര്‍തൃ ബന്ധം: പുന:വിചിന്തനം അനിവാര്യം

family.jpg
പെട്ടെന്നാണ് മഴ ആരംഭിച്ചത്. മഴ ശക്തമായതു കൊണ്ട് വണ്ടിയുമായി മുന്നോട്ടു പോകാനേ കഴിഞ്ഞില്ല. അടുത്ത് കണ്ട കടയിലേക്ക് കയറി നിന്നു. മഴയുടെ ശക്തി കൂടി വരികയാണ്. വെറുതെ മുഖപുസ്തകത്തിലേക്ക് തിരിഞ്ഞു. ഒരേ സമയം ഒരേ പോലെയുള്ള ഒന്നിലധികം വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടു. വിഷയം കാമുകിയും ഭാര്യയും ചേര്‍ന്ന് ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ചത് തന്നെ. അതും പല സ്ഥലത്തു നിന്നാണ് ഒരേ സമയത്തു വാര്‍ത്ത വരുന്നത്. ചുരുക്കത്തില്‍ ഇതൊരു പകര്‍ച്ചവ്യാധിയായി മാറുന്നു എന്നതാണ് സത്യം.

ലോകത്തിലെ അതി ശക്തമായ ബന്ധങ്ങളില്‍ ഒന്നാണ് ഇണകള്‍ എന്ന ബന്ധം. വസ്ത്രം പോലെ ഒട്ടിനില്‍ക്കുന്ന ബന്ധം. ആരുമില്ലാത്ത അവസ്ഥയില്‍ നിന്നും എല്ലാം ആയിത്തീരുന്നു അവസ്ഥ. കുടുംബ ബന്ധത്തിന്റെ ആണിക്കല്ല് ഈ ബന്ധമാണ്. നാം പുറം നാടുകളില്‍ നിന്നും കേട്ട് കൊണ്ടിരുന്ന വാര്‍ത്തകള്‍ ഇന്ന് നമ്മുടെ വീടുകളില്‍ നിന്നും കേട്ട് തുടങ്ങുന്നു. ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവ് ഭാര്യയേയും ശരിപ്പെടുത്തുന്ന വാര്‍ത്തകള്‍ ഇന്നൊരു പുതുമയല്ല. മൂന്നും നാലും മക്കളുള്ള സ്ത്രീകള്‍ കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു കളയുന്ന വാര്‍ത്തകള്‍ക്കും ഇന്ന് പുതുമയില്ല. സ്വന്തം കൈ കൊണ്ട് ഭര്‍ത്താവിനെ അറുത്തു കൊല്ലാന്‍ മാത്രം ചങ്കൂറ്റം സ്ത്രീകള്‍ നേടിയിരിക്കുന്നു. കഴിഞ്ഞ ദിവസം ഇത്തരം വാര്‍ത്തകള്‍ നാടിന്റെ പല ഭാഗത്തു നിന്നും റിപ്പോര്‍ട് ചെയ്തിരുന്നു.

എങ്ങിനെയാണ് സ്‌നേഹിക്കാന്‍ ഒരാളുണ്ടായിരിക്കെ കാമുകന്‍ കയറി വരുന്നത് എന്നത് ഒരു പഠന വിഷയമാണ്. ഒരേ സമയം രണ്ടു പേരെ സ്‌നേഹിക്കാന്‍ സ്ത്രീക്ക് കഴിയില്ല എന്നാണു പറയാറ്. കുടുംബ ബന്ധങ്ങളില്‍ നിന്നും സ്‌നേഹം പടിയിറങ്ങി പോകുന്നതാണോ കാരണം എന്ന് കൂടി പരിശോധിക്കണം. സ്‌നേഹം വിശ്വാസം വിശ്വസ്തത എന്നിവ ധാരാളമായി ഉണ്ടാകേണ്ട ഒന്നാണ് കുടുംബം. കേവലം ലൈംഗികത മാത്രമായി ബന്ധങ്ങള്‍ ചുരുങ്ങുമ്പോള്‍ സംഭവിക്കാന്‍ പാടില്ലാത്ത പലതും സംഭവിക്കും.

സമൂഹങ്ങള്‍ തകരാനുള്ള മുഖ്യ കാരണങ്ങളിലൊന്ന് കുടുംബ ബന്ധങ്ങളിലെ തകര്‍ച്ചയാണ്. പിശാച് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഭാര്യ-ഭര്‍ത്താക്കന്മാര്‍ക്കിടയിലെ തകര്‍ച്ച കാണുമ്പോഴാണ് എന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. ഭാര്യയും ഭര്‍ത്താവും എന്ന രണ്ടു ശക്തികളുടെ കൂടിച്ചേരലാണ് കുടുംബത്തിന്റെ ആണിക്കല്ല്. ആണിക്കല്ല് ഇളകിയാല്‍ പിന്നെ ആ വഞ്ചി അധികം മുന്നോട്ട് പോകില്ല. ചെറിയ ഓളങ്ങള്‍ പോലും അതിനെ ബാധിക്കും. അതാണ് ഇന്ന് നടക്കുന്നതും. 35 കൊല്ലം ഒന്നിച്ചു ജീവിച്ചവര്‍ പരസ്പരം പിരിയുന്ന യാഥാര്‍ത്ഥ്യം നാം കണ്ടു കൊണ്ടിരിക്കുന്നു.

കുടുംബ ബന്ധം ചങ്ങല പോലെയാണ്. ഒന്നിച്ചു നിന്നാല്‍ അതിനു ഭയങ്കര ശക്തിയാണ്. മറ്റു പലതിനെയും അത് ഉപയോഗിച്ച് തളക്കാം. അത് പൊട്ടിപ്പോയാല്‍ പിന്നെ ഒരു ഭാരമാണ്. അങ്ങിനെയാണു കുടുംബവും ജീവിതവും പലര്‍ക്കും ഒരു ഭാരമാകുന്നത്.
കുടുംബ ബന്ധങ്ങളുടെ കാര്യത്തില്‍ മലയാളി പുനര്‍വിചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മക്കള്‍ ഒരു വഴിക്ക് മാതാവ് മറ്റൊരു വഴിക്ക് പിതാവ് വേറെ വഴിക്കും എന്നത് കുടുംബത്തില്‍ സംഭവിക്കാന്‍ പാടില്ല. തകര്‍ന്നടിയുന്ന കുടുംബ ബന്ധങ്ങള്‍ കാര്യമായി പരിഗണിച്ചില്ലെങ്കില്‍ നാം അനുഭവിക്കേണ്ടി വരുന്ന ദുരന്തം വലുതാകും. പ്രവാചക കാലത്തെ ജൂതരെ കുറിച്ച് പറഞ്ഞപ്പോള്‍ ഖുര്‍ആന്‍ പറഞ്ഞത് ‘അവര്‍ അല്ലാഹു കൂട്ടിച്ചേര്‍ക്കാന്‍ പറഞ്ഞത് പൊട്ടിച്ചു കളഞ്ഞു’ എന്നാണ്. പൊട്ടിയ മുറിവിലേക്ക് ചലം കയറി വരാന്‍ എളുപ്പമാണ് എന്ന്കൂടി നാം ഓര്‍ക്കാതെ പോകരുത്.
copied from islamonlive

Tuesday, 30 October 2018

ടെന്‍ഷനില്ലാത്ത ജീവിതം സാധ്യമാവുന്നത്
നിസ്താര്‍ കീഴുപറമ്പ് 
Image result for tension  image

പ്രവാചകന്‍(സ) പള്ളിയില്‍ പ്രവേശിച്ചപ്പോള്‍ അന്‍സാരികളില്‍ പെട്ട അബൂ ഉമാമ(റ)വിനെ കണ്ടു. റസൂല്‍(സ)അദ്ദേഹത്തോട് ചോദിച്ചു. നമസ്‌കാരത്തിന്റേതല്ലാത്ത സമയത്ത് താങ്കളെ എന്താണ് പള്ളിയില്‍ കാണുന്നത്? അദ്ദേഹം പറഞ്ഞു. എന്നെ ബാധിച്ച മനപ്രയാസങ്ങളും കടബാധ്യതയുമാണ് പ്രവാചകരേ ഇതിന് പ്രേരിപ്പിച്ചത്. പ്രവാചകന്‍ ചോദിച്ചു. കടബാധ്യതയില്‍ നിന്ന് നീ രക്ഷപ്പെടുകയും നിന്റെ പ്രയാസങ്ങള്‍ അല്ലാഹു ദൂരീകരിച്ചുതരികയും ചെയ്യുന്ന ഒരു പ്രാര്‍ഥന നിങ്ങള്‍ക്ക് ഞാന്‍ പഠിപ്പിച്ചു തന്നിട്ടില്ലയോ? ഞാന്‍ പറഞ്ഞു. അതെ, പ്രവാചകരേ. റസൂല്‍ പറഞ്ഞു. നീ പ്രഭാതത്തിലും പ്രദോഷത്തിലും ഈ പ്രാര്‍ഥന ഉരുവിടുക.
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْهَمِّ وَالْحَزَنِ، وَأَعُوذُ بِكَ مِنْ الْعَجْزِ وَالْكَسَلِ، وَأَعُوذُ بِكَ مِنْ الْجُبْنِ وَالْبُخْلِ، وَأَعُوذُ بِكَ مِنْ غَلَبَةِ الدَّيْنِ، وَقَهْرِ الرِّجَالِ، قَالَ: فَفَعَلْتُ ذَلِكَ فَأَذْهَبَ اللَّهُ عَزَّ وَجَلَّ هَمِّي، وَقَضَى عَنِّي دَيْنِي
[ أبو داود ]

‘ അല്ലാഹുവേ, ഭീരുത്വം, പിശുക്ക്, കടത്തിന്റെ ആധിക്യം, ജനങ്ങളുടെ അധീശത്വം എന്നിവയില്‍ നിന്ന് നിന്നോട് ഞാന്‍ ശരണം തേടുന്നു. അബൂ ഉമാമ വിവരിക്കുന്നു. ഞാന്‍ അപ്രകാരം ചെയ്തപ്പോള്‍ അല്ലാഹു എന്റെ കടബാധ്യത നീക്കിത്തരുകയും എന്റെ ടെന്‍ഷനുകള്‍ ദൂരീകരിക്കുകയും ചെയ്തു.(അബൂദാവൂദ്).

ആധുനിക ലോകത്ത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മാനസിക അസ്വസ്ഥതക്കും ടെന്‍ഷനും വിഷാദരോഗങ്ങള്‍ക്കും അടിപ്പെട്ടവരെയാ്രണ്. കേരളത്തില്‍ 10% വിഷാദ രോഗികള്‍ എന്ന് ആരോഗ്യ മന്ത്രി. എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും കൂണുപോലെ കൗണ്‍സിലിംങ്ങ് സെന്ററുകള്‍ വര്‍ദ്ധിച്ചുവരുന്നു. ചെറിയ കുട്ടികള്‍ വരെ സംസാരിച്ചുകൊണ്ടിരിക്കുന്നത് ടെന്‍ഷനെ കുറിച്ചാണ്. ശാസ്ത്രത്തിന് മനശാന്തി നല്‍കാന്‍ കഴിഞിരുന്നുവെങ്കില്‍ ഐസക് ന്യൂട്ടനും, ഐന്‍സ്റ്റീനും വിഷാദരോഗികളാകുമായിരുന്നില്ല.

മനശാസ്ത്രത്തിനും സാധിക്കുമൊ?
ആധുനിക മനശാസ്ത്രത്തിന്റെ പിതാവ് സിഗ്മണ്ട് ഫ്രോയിഡ് വിഷാദ രോഗിയായിരുന്നില്ലെ?. കാറല്‍ മാക്‌സ് മഹാനായ ദാര്‍ശനികനായിരുന്നില്ലെ. തന്റെ മകന്‍ മുഷ് മരണപ്പെട്ടപ്പോള്‍ അയാള്‍ അസ്വസ്തനായി. ഭാര്യ ജെന്നി മരണപ്പെട്ടപ്പോള്‍ ആശ്വാസം കണ്ടെത്തിയത് മദ്യത്തിലായിരുന്നു. മദ്യ ലഹരിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം തെരുവ് വിളക്കുകള്‍ കല്ലെറിഞുടച്ചു. ഇവര്‍ക്കൊന്നും ഭൗതികതയും ശാസ്ത്രവും യുക്തിചിന്തയും സമാധാനം നല്‍കാത്തതെന്ത്?. എന്നാല്‍ ശക്തരായ ദൈവവിശ്വാസത്തിന്റെ ഉടമകളൊ?, ദൈവ വിശ്വാസം സമാധാനം നല്‍കുന്നു.

സൃഷ്ടാവിനെ കൂട്ടുക്കാരനാക്കുക. അത് ശാന്തമായ മനസ്സ് നമുക് സമ്മാനിക്കും. ദൈവസ്മരണയില്‍ കഴിയുന്നവര്‍ക് ശാന്തമായ മനസ്സുണ്ടാകുമെന്നാണ് ഖുര്‍ആന്‍ പാഠം
 أَلا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ

ആധുനിക സമൂഹം ഇത്തരമൊരു ദുരവസ്ഥയിലേക്കെത്തിച്ചേരാന്‍ പ്രധാന കാരണമെന്താണ്?.  ഇതിനെ കുറിച്ച് നാം ഗൗരവതരമായി അന്വേഷിക്കേണ്ടതുണ്ട്.

രണ്ട് പ്രധാന കാരണങ്ങള്‍

1) ഉള്ളതില്‍ തൃപ്തി പ്പെടാന്‍ കഴിയാതിരിക്കുക. മറ്റുള്ളവരെ പോലെ ആകണമെന്ന ചിന്ത.

പ്രവാചകന്റെ ചികില്‍സ: ഭൗതികമായി നമ്മേക്കാള്‍ ജീവിത നിലവാരം കുറഞവരിലേക് നോക്കുക. അല്ലാഹു നമുക് നല്‍കിയ അനുഗ്രഹം നമുക് ബോധ്യം വരും.
 عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: “انْظُرُوا إِلَى مَنْ أَسْفَلَ مِنْكُمْ، وَلاَ تَنْظُرُوا إِلَى مَنْ هُوَ فَوْقَكُمْ، فَهُوَ أَجْدَرُ أَنْ لاَ تَزْدَرُوا نِعْمَةَ اللَّهِ”

2)തങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യം പരമാവധി ആസ്വദിക്കലാണ് എന്ന് തെറ്റി ധരിക്കാതിരിക്കുക. അത്തരം മനോഗതിയെ പ്രവാചകന്‍ മനോഹരമായി ചിത്രീകരിക്കുന്നത് കാണാം.
 عَنْ أَنَسِ بْنِ مَالِكٍ ( أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لَوْ كَانَ لِابْنِ آدَمَ وَادٍ مِنْ ذَهَبٍ الْتَمَسَ مَعَهُ وَادِيًا آخَرَ وَلَنْ يَمْلَأَ فَمَهُ إِلَّا التُّرَابُ

മനുഷ്യപുത്രന് സ്വര്‍ണത്താലുള്ള ഒരു താഴ്‌വര ദൈവം നല്‍കിയാലും അതുപോലുള്ള ഒന്നു കൂടി ലഭിച്ചെങ്കില്‍ എന്ന് അവന്‍ ആഗ്രഹിച്ചുകൊണ്ടിരിക്കും. മരിച്ച് മണ്ണടിയുന്നതുവരെ ഈ ചിന്ത അവനെ വിട്ടൊഴിയില്ല’.
عَنْ أَنَسِ بْنِ مَالِكٍ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: «إِيَّاكُمْ وَالدَّيْنَ، فَإِنَّهُ هَمٌّ بِاللَّيْلِ وَمَذَلَّةٌ بِالنَّهَارِ

കടത്തെ നിങ്ങള്‍ ജാഗ്രതയോടെ കരുതിയിരിക്കുക! അത് രാത്രിയില്‍ നിങ്ങളുടെ ഉറക്കം കെടുത്തുകയും പകലില്‍ നിങ്ങള്‍ക്ക് നിന്ദ്യത വരുത്തുകയും ചെയ്യും എന്ന അധ്യാപനം ഇന്ന് വളരെ പ്രസക്തമാണ്.

ആവശ്യം, അത്യാവശ്യം, അനാവശ്യം ഏതെന്ന് നോക്കാതെ എളുപ്പത്തില്‍ എല്ലാം നേടിയെടുക്കാനുള്ള വ്യഗ്രതയില്‍ ലോണും പലിശയുമായി കയറിയിറങ്ങുന്നവരെ കാത്തിരിക്കുന്നതും ദുരന്തങ്ങളാണ്. അതിനാല്‍ തന്നെ ജീവിതത്തെ കുറിച്ച സന്തുലിതമായ വീക്ഷണം കെട്ടിപ്പെടുക്കുകയും ഉള്ളതു കൊണ്ട് തൃപ്തിപ്പെടുന്ന ഒരു മനസ്സ് രൂപപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇത്തരത്തിലുള്ള ടെന്‍ഷനുകളില്‍ നിന്നു മാനസിക അസ്വസഥതകളില്‍ നിന്നും മുക്തമാകാനുള്ള ഏക വഴി.
അതോടൊപ്പം അബൂഉമാമ(റ)വിന് പ്രവാചകന്‍ പഠിപ്പിച്ച പ്രാര്‍ഥന പതിവാക്കുകയും അതിന്റെ താല്‍പര്യമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയും ചെയ്യുക .
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْهَمِّ وَالْحَزَنِ،

ഒരിക്കല്‍, കിസ്‌റാ രാജാവായിരുന്ന അനോഷിര്‍വാന്‍ തന്റെ മന്ത്രി ബുസര്‍ജംഹിര്‍ ബിന്‍ ബുഖ്തഖാനെ തടവിലാക്കി.  യുക്തിചിന്തയില്‍ പ്രസിദ്ധനായ മന്ത്രിയെ ഖബറിന് സമാനമായ ഇരുട്ടു നിറഞ്ഞ കുടുസ്സുമുറിയില്‍ ഇരുമ്പു ചങ്ങല കൊണ്ടായിരുന്നു ബന്ധിച്ചിരുന്നത്. ധരിക്കാന്‍ പരുക്കനായ പരുത്തി വസത്രങ്ങള്‍ മാത്രം നല്‍കി. ദിനേന രണ്ട് റൊട്ടി, ഒരുകപ്പ് വെള്ളം മാസങ്ങളോളം ബുസര്‍ജംഹിര്‍ ജയിലില്‍ കഴിഞ്ഞു. അതിനിടെ രാജാവ് പറഞ്ഞു :
‘അദ്ദേഹത്തിന്റെ കൂട്ടുകാരെ അയാളുടെ അടുത്തേക്ക് അയക്കുക. അദ്ദേഹത്തോട് സ്വതന്ത്രമായി കാര്യങ്ങള്‍ ആരായാനുള്ള അവസരം അനുയായികള്‍ക്ക് ഒരുക്കിക്കൊടുക്കുക. ആ സംസാരം മുഴുവന്‍ ശ്രവിച്ച് തനിക്ക് പറഞ്ഞു തരിക. അനുയായികള്‍ ജയിലിനകത്ത് കയറി അദ്ദേഹത്തോട് പറഞ്ഞു : അല്ലയോ നമ്മുടെ പ്രിയ തത്വചിന്തകനായ നേതാവേ…. അങ്ങ് ഈ ജയിലില്‍ അനുഭവിക്കുന്ന ഇടുക്കവും ബന്ധനവും ധരിക്കുന്ന വസ്ത്രത്തിന്റെ പരുക്കന്‍ രൂപവും ജയില്‍ വാസത്തിന്റെ കാഠിന്യവുമെല്ലാം നമ്മള്‍ കാണുന്നു. അതോടൊപ്പം തന്നെ താങ്ങളുടെ മുഖത്തെ തിളക്കവും ശരീരത്തിന്റെ ആരോഗ്യവും പഴയപടി മാറ്റമില്ലാതെയും കാണുന്നു. അതിനുള്ള കാരണം ഒന്ന് വിവരിക്കാമോ ?

അപ്പോള്‍ അദ്ദേഹം പറഞ്ഞു : എനിക്ക് കിട്ടിയ റൊട്ടിയോടൊപ്പം അഞ്ച് വിശിഷ്ടമായ ഭക്ഷണം ഞാന്‍ കഴിക്കുന്നു.
1) അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസം’.
2)’എല്ലാ വിധിയും നേരത്തെ കുറിക്കപ്പെട്ടതാണ് എന്ന അറിവ്.
3) ക്ഷമ.
4)’എനിക്ക് ബാധിച്ചത് മറ്റുള്ളവരെ അപേക്ഷിച്ച് വളരെ ചെറുതാണ് ‘ എന്ന വിചാരം.
5)’എല്ലാ ദുഖത്തിനും ഒരു സന്തോഷകരമായ അന്ത്യമുണ്ടാവുമെന്ന’ ഉറപ്പ്.

ഈ ഭക്ഷണങ്ങള്‍ അകത്ത് ചെല്ലുന്നതിനാല്‍ ഞാന്‍ ആരോഗ്യവാനായിരിക്കുന്നു. നിങ്ങളെന്നെ സുസ്‌മേരവദനനായി കാണുന്നതിന്റെ കാരണവും അതുതന്നെ. ‘അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം’ വിശ്വാസിക് താങ്ങും തണലുമാണ്. പ്രവാചകന്‍ (സ), അബ്ദുല്ലാഹ് ബിന്‍ അബ്ബാസിന് നല്‍കിയ ശ്രദ്ധേയമായ ഉപദേശം കാണുക.

അബ്ദുല്ലാഹ് ബിന്‍ അബ്ബാസ്(റ) പറഞ്ഞു : ഒരിക്കല്‍ ഞാന്‍ പ്രവാചകന് അകമ്പടിയായി നടക്കുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹം എന്നോട് പറഞ്ഞു.
يَا غُلَامُ إِنِّي أُعَلِّمُكَ كَلِمَاتٍ، احْفَظْ اللَّهَ يَحْفَظْكَ، احْفَظْ اللَّهَ تَجِدْهُ تُجَاهَكَ،

‘അല്ലയോ മകനേ.. ഞാന്‍ നിന്നെ ചില വാക്കുകള്‍ പഠിപ്പിക്കാം. നീ അല്ലാഹുവിനെ സൂക്ഷിക്കുകയാണെങ്കില്‍ അവന്‍ നിന്നെ സംരക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിച്ചാല്‍ അവന്‍ നിന്നെ നേര്‍മാര്‍ഗത്തിലാക്കും
 إِذَا سَأَلْتَ فَاسْأَلْ اللَّهَ، وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ،

നീ ചോദിക്കുമ്പോള്‍ അല്ലാഹുവിനോട് മാത്രം ചോദിക്കുക. നീ സഹായം തേടുമ്പോള്‍ അല്ലാഹുവിനോട് മാത്രം തേടുക.
وَاعْلَمْ أَنَّ الْأُمَّةَ لَوْ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ، لَمْ يَنْفَعُوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ،

ലോകജനത മുഴുവനും ചേര്‍ന്ന് നിനക്ക് വല്ല ഉപകാരവും ചെയ്യണമെന്ന് കരുതിയാലും അല്ലാഹു വിധിച്ചെങ്കിലേ നിനക്ക് ആ നന്‍മ കരസ്ഥമാക്കാന്‍ സാധിക്കൂ.
 وَلَوْ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ، …
[ الترمذي، أحمد ]

ലോകജനത മുഴുവന്‍ ചേര്‍ന്ന് നിനക്ക് വല്ല ഉപദ്രവവും ചെയ്യണമെന്ന് കരുതിയാലും, അല്ലാഹു വിധിച്ചെങ്കിലേ ആ ഉപദ്രവം നിന്നെ ബാധിക്കൂ. തീ ഇബ്രാഹീം നബിയെ കരിച്ചു കളയാതിരുന്നത്,  മത്സ്യം യൂനുസ് നബിയെ വിഴുങ്ങാതിരുന്നത്, നദി മൂസാ നബിയെ മുക്കിക്കളയാതിരുന്നത്,  കൂരിരുള്‍ മുറ്റിയ കിണറും ദുഖം നല്‍കിയ ജയിലും യൂസുഫ് നബിയ തളര്‍ത്താതിരുന്നത് എല്ലാം അല്ലാഹുവിലുള്ള വിശ്വാസം അവര്‍ക്കേകിയ കരുത്താണ്.

‘എല്ലാ വിധിയും നേരത്തെ കുറിക്കപ്പെട്ടതാണ് ‘ എന്തെങ്കിലും ആപത്ത് ബാധിക്കുമ്പോള്‍ അത് തനിക്കായി നേരത്തെ കുറിക്കപ്പെട്ട വിധിയുടെ ഭാഗമാണെന്ന് സത്യവിശ്വാസി കരുതും. അതിനാല്‍ തന്നെ ആ ആപത്തിന്റെ കാഠിന്യം കുറയുന്നതായി അനുഭവപ്പെടും. അല്ലാഹു പറയുന്നത് കാണുക.
مَا أَصَابَ مِن مُّصِيبَةٍ إِلَّا بِإِذْنِ اللَّهِ ۗ

‘അല്ലാഹു വിധിച്ചതല്ലാതെ മറ്റൊന്നും നമുക്ക് വന്നു ഭവിക്കുകയില്ല.
പ്രവാചക വചനം ഇതിന് ബലമേകുന്നു. പ്രവാചകന്‍ പറയുന്നു. ‘വിധിവിശ്വാസം മനസിനകത്ത് രൂഢമൂലമാവുകയും ഹൃദയത്തില്‍ ആണ്ടു പതിക്കുകയും ചെയ്താല്‍, പരീക്ഷണങ്ങള്‍ പാരിതോഷികങ്ങളായി മാറും. ഉത്കണ്ഠകള്‍ ഉപഹാരങ്ങളായി മാറും, പരുക്കനായവ നൈര്‍മല്യമുള്ളതായിത്തീരും. വേദനയേറിയ സംഭവവികാസങ്ങള്‍ പ്രതിഫലാര്‍ഹമായിത്തീരും.

ശാരീരിക പരീക്ഷണങ്ങള്‍, ഉറ്റവരുടെ വേര്‍പാട്, ഭയം നിറയുന്ന സാഹചര്യം, താമസ സ്ഥലം നശിക്കല്‍, കച്ചവടം തകരല്‍ തുടങ്ങിയ ഏത് വിധം പരീക്ഷണങ്ങളും വിശ്വാസിയെ തളര്‍ത്തുകയില്ല. കാരണം ലോക നിയന്താവായ അല്ലാഹുവിന്റെ വിധിയാണ് നടപ്പിലാക്കപ്പെട്ടത് എന്നവന് ബോധ്യപ്പെടുന്നു.

പരീക്ഷണം ബാധിച്ചപ്പോള്‍ ഉമര്‍ (റ) പറഞ്ഞ വാക്കുകള്‍ ചരിത്രത്താളുകളില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തിയത് കാണുക : ‘മൂന്ന് കാര്യത്തില്‍ അല്ലാഹുവിന് സ്തുതി. ആ പരീക്ഷണം എന്റെ ദീനിനെ ബാധിക്കാത്തതാക്കിയതില്‍, അത് കൂട്ടത്തില്‍ ഏറ്റവും വലുതാക്കാതിരുന്നതിനാല്‍, ക്ഷമിക്കാനുള്ള കഴിവ് എനിക്ക് നല്‍കിയതിനാല്‍.’   (copied from islam on live)

Sunday, 14 October 2018

ഇസ്‌ലാം യുവാക്കള്‍ക്ക് നല്‍കിയ പരിഗണന

                           
                      youth.jpg

യുവത്വം എന്നത് വികാരങ്ങളിലേക്ക് ആകര്‍ശിക്കപ്പെടുന്ന, ധീരത പ്രകടിപ്പിക്കുന്ന, അനുസരണക്ക് വിമുഖത കാണിക്കുന്ന കാലഘട്ടമാണ്. അതിനാലാണ് അല്ലാഹു അന്ത്യദിനത്തില്‍ തന്റെ സിംഹാസനത്തിന്റെ തണല്‍ നല്‍കുന്ന വിഭാഗങ്ങളിലൊന്നായി അല്ലാഹുവിന്റെ കീഴ്‌പെട്ട് ജീവിച്ച യുവാവിനെ എണ്ണിയത്. മറ്റൊരു ഹദീസില്‍ ‘കുട്ടിത്തമില്ലാത്ത യുവാവിന്റെ കാര്യത്തില്‍ അല്ലാഹു അത്ഭുതപ്പെടുന്നുവെന്നാണ്’ നബി തിരുമേനി അരുളിയത്. അഹ്മദ്

കാരണം വികാരങ്ങളിലേക്ക് ക്ഷണിക്കുന്ന അതിന് മുന്‍ഗണന നല്‍കുന്ന പ്രകൃതമാണ് യുവത്വത്തിലുണ്ടാവുക. പിശാച് അവന് തിന്മയെ അലങ്കരിച്ച് കാണിക്കും. ഇവയെ പ്രതിരോധിച്ച് ജീവിക്കുകയെന്നത് വിഷമകരമായ കാര്യമായത് കൊണ്ടാണ് അല്ലാഹു അവര്‍ക്ക് പ്രത്യേകപരിഗണന നല്‍കിയത്.

യുവാക്കളെ തന്നോട് അടുപ്പിക്കുന്നതിലും അവരോട് സംവദിക്കുന്നതിലും നബി തിരുമേനിക്ക് വ്യതിരിക്തമായ പാടവം തന്നെയുണ്ടായിരുന്നു. അവരുടെ വികാരങ്ങളെ കടഞ്ഞെടുത്ത് അവരുടെ കഴിവുകളെ ഇഹത്തിലും പരത്തിലും പ്രയോജനപ്രദമായതിലേക്ക് തിരിച്ച് വിടുന്നതില്‍ തിരുമേനി അവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുകയുണ്ടായി. നിശിദ്ധ കാര്യങ്ങളില്‍ നിന്നും അകറ്റി അവരെ അനുസരണത്തിലേക്ക് അടുപ്പിക്കുകയും ചെയ്തത് മുഖേനയായിരുന്നു ഇത്. അവരുടെ സാഹചര്യങ്ങള്‍ മനസ്സിലാക്കി നിര്‍ദ്ദേശങ്ങള്‍ നല്‍കിയും അവര്‍ക്കിടിയിലെ സവിശേഷതകള്‍ ഉള്‍കൊണ്ടുമായിരുന്നു അത്.
യുവാക്കളുടെ ഹൃദയത്തില്‍ ഈമാന്‍ നട്ടുവളര്‍ത്തുകയായിരുന്നു നബി തിരുമേനി. വിജ്ഞാനത്തോടൊപ്പം പ്രവര്‍ത്തനങ്ങളും അദ്ദേഹമവരെ ശീലിപ്പിച്ചു. പ്രായപൂര്‍ത്തിയുടെ ഘട്ടങ്ങളില്‍ അവരെ നിരന്തരമായി ഉപദേശിക്കുകയും ചെയ്തു. എല്ലാ യുവാക്കളോടും ഇപ്രകാരം തന്നെയായിരുന്നു പ്രാവാചകന്‍ അനുവര്‍ത്തിച്ചത്. ജുന്‍ദുബ് ബ്‌നു അബ്ദില്ലാഹ്(റ) പറയുന്നു. ഞങ്ങള്‍ കുറച്ച് ശക്തരായ യുവാക്കള്‍ പ്രവാചകന്‍ തിരുമേനി(സ)യുടെ കൂടെ ആയിരുന്നു. ഖുര്‍ആന്‍ പഠിക്കുന്നതിന് മുമ്പ് ഞങ്ങള്‍ ഈമാനാണ് പഠിച്ചത്. പിന്നീടാണ് ഞങ്ങള്‍ ഖുര്‍ആന്‍ പഠിച്ചത്. അപ്പോള്‍ ഞങ്ങളുടെ ഈമാന്‍ വര്‍ദ്ധിച്ചു’. ഇബ്‌നു മാജഃ
പരലോകത്തേക്ക് ആവേശത്തോടെ എത്തിനോക്കുന്ന ഒരു പറ്റം യുവാക്കളെ ഈ തര്‍ബിയ്യത്ത് മുഖേന പ്രവാചകന്‍ വാര്‍ത്തെടുത്തു. സ്വന്തത്തിനും സമൂഹത്തിനും പ്രയോജനം ചെയ്യുന്ന, കുടുംബത്തോടുള്ള ബാധ്യത നിറവേറ്റുന്ന മറ്റുള്ളവര്‍ക്ക് വേണ്ടി ത്യാഗം ചെയ്യാന്‍ സന്നദ്ധതയുള്ള ഒരു സംഘമായി അവര്‍ മാറി. അനസ്(റ) പറയുന്നു. ‘അന്‍സ്വാരികള്‍ പെട്ട എഴുപത് യുവാക്കളുണ്ടായിരുന്നു. അവരെ ഖുര്‍റാഅ് എന്നാണ് വിളിച്ചിരുന്നത്. അവര്‍ പള്ളിയിലാണ് ഉണ്ടാവുക. വൈകുന്നേരം മദീനയുടെ ഏതെങ്കിലും ഓരത്ത് ചെന്ന് അവര്‍ ഖുര്‍ആന്‍ പഠിക്കുകയും നമസ്‌കരിക്കുകയും ചെയ്യും. അവരുടെ വീട്ടുകാര്‍ അവര്‍ പള്ളിയിലാണെന്ന് വിചാരിക്കും. പള്ളിയിലുള്ളവര്‍ അവര്‍ വീട്ടിലാണെന്നും. നേരം വെളുത്താല്‍ വെള്ളം കുടിച്ച് വിറകുമായി അവര്‍ വരും. അവ പ്രവാചകന്‍ തിരുമേനി(സ)യുടെ മുറിക്കടുത്ത് വെക്കും. ശേഷം അവരെ പ്രവാചകന്‍ ഓരോ ഉത്തരവാദിത്തവുമായി(ഖുര്‍ആന്‍ പഠിപ്പിക്കാന്‍) അയക്കും. ബിഅ്ര്‍ മഊന എന്നിടത്ത് വെച്ച് അവര്‍ ആപത്തില്‍ അകപ്പെട്ടു. അവരെ വധിച്ചവര്‍ക്കെതിരെ നബി തിരുമേനി പതിനഞ്ച് ദിവസത്തോളം നമസ്‌കാരത്തില്‍ പ്രാര്‍ത്ഥിക്കുകയുണ്ടായി’.
ഏതെങ്കിലും സല്‍ക്കര്‍മിയായ യുവാവ് അഭികാമ്യമായ ആരാധനാ കര്‍മങ്ങള്‍ ഉപേക്ഷിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ പ്രവാചകന്‍ അയാളുടെ നന്മയുടെ പേരില്‍ അദ്ദേഹത്തെ പുകഴ്ത്തും. കാരണം പ്രോല്‍സാഹനം ഹൃദയത്തില്‍ സ്വാധീനം ചെലുത്തുകയും പ്രസ്തുത കര്‍മ്മം തുടരാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. പിന്നീട് അദ്ദേഹത്തിന്റെ ന്യൂനത സൂചിപ്പിച്ച് അവ ശരിയാക്കുകയും ചെയ്യും. ഇബ്‌നു ഉമര്‍(റ)ന്റെ ചരിത്രം ഇതിന് ഉദാഹരണമാണ്. അദ്ദേഹം നല്ല ഒരു യുവാവായിരുന്നു. ‘ഏതെങ്കിലും ഒരാള്‍ ഒരു സ്വപ്‌നം കണ്ടാല്‍ അത് പ്രവാചകന് വിശദീകരിച്ച് കൊടുക്കല്‍ പതിവായിരുന്നു. ഞാനും ഒരു സ്വപ്‌നം കാണാനും പ്രവാചകന് അത് വിവരിച്ച് കൊടുക്കാനും ആഗ്രഹിച്ചു. ഞാന്‍ അവിവാഹിതനായ യുവാവായിരുന്നു. ഞാന്‍ പള്ളിയില്‍ കിടന്നുറങ്ങുകയായിരുന്നു. രണ്ട് മലക്കുകള്‍ എന്നെ എടുത്ത് നരകത്തിലേക്ക് കൊണ്ട് പോകുന്നത് ഞാന്‍ സ്വപ്‌നം കണ്ടു. അവിടെ കിണറിനെ പോലെ ഒരു കുഴി കണ്ടു. അതിനാവട്ടെ കിണറിനുള്ളത് പോലെ രണ്ട് കൊമ്പുകളും കണ്ടു. അതില്‍ എനിക്ക് പരിചയമുള്ളവരാണുള്ളത്. ഞാന്‍ മനസ്സില്‍ പറഞ്ഞു. ഞാന്‍ നരകത്തെ തൊട്ട് അല്ലാഹുവിനോട് ശരണം തേടുന്നു. അപ്പോള്‍ മറ്റൊരു മലക് വന്നു എന്നോട് പറഞ്ഞു ‘ഭയപ്പെടേണ്ടതില്ല’. ഞാന്‍ ഇക്കഥ ഹഫ്‌സക്ക് വിവരിച്ച് കൊടുത്തു. അവര്‍ പ്രവാചകനോടും വിവരിച്ചു. നബി തിരുമേനി ഇപ്രകാരം പറഞ്ഞു ‘അബ്ദുല്ലാഹ് എത്ര നല്ലവനാണ്. അദ്ദേഹം രാത്രില്‍ നമസ്‌കരിക്കുക കൂടി ചെയ്തിരുന്നെങ്കില്‍’. സാലിം(റ) പറയുന്നു. ‘അതിന് ശേഷം അബ്ദുല്ലാഹ് ബിന്‍ ഉമര്‍ രാത്രിയില്‍ കുറച്ച് മാത്രമെ ഉറങ്ങാറുണ്ടായിരുന്നുള്ളൂ’.
അദ്ദേഹത്തിന്റെ നന്മയെ പ്രവാചകന്‍ പ്രശംസിക്കുന്നു. പിന്നീട് അദ്ദേഹം ഉപേക്ഷിച്ച രാത്രി നമസ്‌കാരത്തെ കുറിച്ച് ഓര്‍മിപ്പിക്കുന്നു. പ്രശംസക്ക് ശേഷം നല്‍കിയ ഈ നിര്‍ദ്ദേശം ഇബ്‌നു ഉമര്‍ യാതൊരു വൈമനസ്യവുമില്ലാതെ അംഗീകരിക്കുകയും ചെയ്തു.
ചിലപ്പോള്‍ ഏതെങ്കിലും സ്വഹാബി ആരാധനകളില്‍ വീഴ്ച വരുത്തുകയോ, അബദ്ധത്തില്‍പെടുകയോ ചെയ്യുന്നത് പ്രവാചകന്‍ കാണും. അപ്പോള്‍ അതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും. കാരണം നിര്‍ബന്ധ കാര്യങ്ങള്‍ ചെയ്യലും നിശിദ്ധങ്ങളില്‍ നിന്നും മാറിനില്‍ക്കലുമാണല്ലോ വളരെ പ്രധാനമായി പരിഗണനയര്‍ഹിക്കുന്നവ. സമുറഃ ബിന്‍ ഫാതിഖ്(റ) പറയുന്നു. നബി തിരുമേനി(സ) പറഞ്ഞു ‘സമുറഃ എത്ര നല്ല യുവാവാണ്. അദ്ദേഹം തന്റെ ജഢപിടിച്ച മുടി നന്നാക്കുകയും മുണ്ട് മുറുക്കിയുടുക്കുകുയും ചെയ്തിരുന്നെങ്കില്‍.’ ഇത് കേട്ട സമുറഃ അതനുസരിക്കുകയും ചെയ്തു. ഈ യുവാവിനെ പ്രവാചകന്‍ എങ്ങനെയാണ് സംസ്‌കരിച്ചതെന്ന് നോക്കൂ.
മറ്റ് ചിലപ്പോള്‍ ബുദ്ധിപരമായ സംവാദത്തിലൂടെയായിരുന്നു പ്രവാചകന്‍ അനുയായികളെ സംസ്‌കരിച്ചിരുന്നത്. തെറ്റുകള്‍ ശീലമാക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന മനസ്സിനോട് വളരെ നൈര്‍മല്യത്തോടെയും കരുണയോടെയുമായിരുന്നു അദ്ദേഹം വര്‍ത്തിച്ചിരുന്നത്. കാരണം കല്‍പനകള്‍ മുഖേന ഉപദേശിക്കുന്നത് എല്ലാ യുവാക്കളും ഇഷ്ടപ്പെട്ടു കൊള്ളണമെന്നില്ല. അബൂ ഉമാമ(റ) പറയുന്നു. ഒരു യുവാവ് പ്രവാചകന്റെ അടുത്ത് വന്നു പറഞ്ഞു. ‘അല്ലയോ പ്രവാചകരെ, എനിക്ക് വ്യഭിചാരത്തിന് അനുമതി തന്നാലും. ഇത് കേട്ട എല്ലാവരും അദ്ദേഹത്തെ ആട്ടിയകറ്റാന്‍ തുടങ്ങി. മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു. പ്രവാചകന്‍ പറഞ്ഞു. അദ്ദേഹത്തെ എന്റെ അടുത്തേക്ക് കൊണ്ട് വരൂ. കൂടെ ഇരുത്തി പ്രവാചകന്‍ അദ്ദേഹത്തോട് ചോദിച്ചു. ‘താങ്കളുടെ ഉമ്മയാണ് വ്യഭിചരിക്കുന്നതെങ്കിലോ?’ അയാള്‍ പറഞ്ഞു. ‘അല്ലാഹുവാണ, ഞാനത് ഇഷ്ടപ്പെടുകയില്ല’ ജനങ്ങളും അവരുടെ ഉമ്മമാര്‍ക്ക് അത് ആഗ്രഹിക്കുകയുമില്ല.’ തിരുമേനി വീണ്ടും ചോദിച്ചു. ‘താങ്കളുടെ മകള്‍ക്ക് അത് സംഭവിക്കുന്നത് താങ്കള്‍ ആഗ്രഹിക്കുമോ?’. അദ്ദേഹം പറഞ്ഞു ‘ഇല്ല പ്രവാചകരെ’ ജനങ്ങള്‍ അവരുടെ പെണ്‍മക്കള്‍ക്കും അത് ഇഷ്ടപ്പെടുകയില്ല. തിരുമേനി വീണ്ടും ചോദിച്ചു ‘താങ്കളുടെ സഹോദരിക്ക് ആഗ്രഹിക്കുമോ?’ ‘ഒരിക്കലുമില്ല’. ‘അതെ, ജനങ്ങളും അവരുടെ സഹോദരിമാര്‍ക്ക് അത് ഇഷ്ടപ്പെടുകയില്ല’. ഇങ്ങനെ ചോദ്യങ്ങള്‍ ചോദിച്ചതിന് ശേഷം പ്രവാചകന്‍ അദ്ദേഹത്തിന്റെ ഹൃദയത്തിന് മേല്‍ കൈ വെച്ച് ഇങ്ങനെ പ്രാര്‍ത്ഥിച്ചു ‘അല്ലാഹുവേ, ഇദ്ദേഹത്തിന്റെ പാപം നീ പൊറുക്കുകയും ഹൃദയം ശുദ്ധീകരിക്കുകയും, ഗുഹ്യാവയവം സംരക്ഷിക്കുകയും ചെയ്യേണമേ’. ആ യുവാവ് അതിന് ശേഷം മറ്റൊന്നിലേക്കും ശ്രദ്ധ കൊടുക്കാറുണ്ടായിരുന്നില്ല. അഹ്മദ്
തന്റെ ആവശ്യം നേരിട്ട് ചോദിക്കാനുള്ള ഈ യുവാവിന്റെ ധൈര്യത്തെ പ്രവാചകന്‍ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് നോക്കൂ. എത്ര കാരുണ്യത്തോടെയാണ് പ്രവാചകന്‍ അദ്ദേഹത്തോട് വര്‍ത്തിച്ചത്. കൃത്യമായ ചോദ്യങ്ങള്‍ ചോദിച്ച് അദ്ദേഹത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പ്രവാചകന് സാധിച്ചു. ഒടുവില്‍ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
ഇവിടെ പിതാക്കന്‍മാര്‍ക്കും, പരിഷ്‌കര്‍ത്താക്കള്‍ക്കും യുവാക്കളെ പിടിച്ച് നിര്‍ത്താന്‍ കഴിയാതെ പോവുന്നത് മേല്‍പറഞ്ഞ ശീലങ്ങള്‍ അവര്‍ക്ക് അപരിചിതമായത് കൊണ്ടാണ്. യുവാക്കളോട് കാണിക്കുന്ന സൗമ്യത നന്മയല്ലാതെ മറ്റൊന്നും കൊണ്ട് വരികയില്ല.
സംശയത്തിന് വകനല്‍കാതിരിക്കാനും, കുഴപ്പങ്ങള്‍ അകപ്പെടാതിരിക്കാനും പ്രവാചകന്‍ യുവാക്കള്‍ക്ക് പ്രത്യേകമായ നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടായിരുന്നു. നബി തിരുമേനിയുടെ അടുത്ത് ഖസ്അം ഗോത്രത്തിലെ ഒരു യുവതി ഫത്‌വ ചോദിക്കാന്‍ വന്നു. നബിയുടെ വാഹനപ്പുറത്ത് പിന്നിലായി യുവാവായ ഫള്‌ലു ബ്‌നു അബ്ബാസ് ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം അവളെ നോക്കാനും അവള്‍ അദ്ദേഹത്തെ നോക്കാനും തുടങ്ങി. പ്രവാചകന്‍ അദ്ദേഹത്തിന്റെ മുഖം തിരിച്ചു. അപ്പോള്‍ അബ്ബാസ്(റ) ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ, താങ്കളെന്തിനാണ് അദ്ദേഹത്തിന്റെ മുഖം തിരിച്ചത്? പ്രവാചകന്‍ പറഞ്ഞു. ‘ഞാന്‍ യുവതിയെയും യുവാവിനെയും ഒന്നിച്ച് കണ്ടു. അവര്‍ക്കിടയില്‍ പിശാച് കടന്ന് കൂടുമെന്ന് ഞാന്‍ ഭയപ്പെട്ടു.’ തിര്‍മിദി
സകലവികാരങ്ങളുടെയും വാതിലുകള്‍ മലര്‍ക്കെ തുറന്നിടുന്ന നമ്മുടെ സമീപനവും പ്രവാചകന്റെ മഹത്തായ നയവും തമ്മില്‍ എന്തന്തരമാണ്!                      (copied from islamonlive.in)

Sunday, 23 September 2018

ഒമ്പതാം ക്ലാസ് സാമൂഹ്യശാസ്ത്രം മൂന്നാം അധ്യായമായ ഇന്ത്യന്‍ ഭരണഘടന അവകാശങ്ങളും കര്‍ത്തവ്യങ്ങളും

മ്പതാം ക്ലാസ് സാമൂഹ്യശാസ്ത്രം  മൂന്നാം അധ്യായമായ ഇന്ത്യന്‍ ഭരണഘടന അവകാശങ്ങളും കര്‍ത്തവ്യങ്ങളും എന്ന പാഠഭാഗത്തെ ആസ്‌പദമാക്കി തയ്യാറാക്കിയ  എക്സാം നോട്ട്‌സ്  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കാസറഗോഡ് ജില്ലയിലെ ചീമേനി ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശ്രീ സുഹൈല്‍ ശാമില്‍ ഇര്‍ഫാനി  സാര്‍. ശ്രീ സുഹൈല്‍ സാറിന്   ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD EXAM NOTES BASED ON THE LESSON - INDIAN CONSTITUTION RIGHTS AND DUTIES(ഇന്ത്യന്‍ ഭരണഘടന അവകാശങ്ങളും കര്‍ത്തവ്യങ്ങളും)

STANDARD 10 - SOCIAL SCIENCE - SHORT NOTES(ENG MEDIUM)CHAPTER 7-INDIA AFTER INDEPENDENCE

Sri Lijoice Babu; HSA (S.S),St.Augustine HSS Kuttanellur is sharing with us  a few short notes based on the Lesson "India after Independence" in Social Science ,Chapter 7. We hope, this short notes will  help the students to grasp the concepts of the lesson easily and effectively .
 blog Team extend our sincere gratitude to Sri Lijoice Sir for his sincere effort.

CLICK HERE TO DOWNLOAD SHORT NOTES BASED ON THE LESSON INDIA AFTER INDEPENDENCE - SOCIAL SCIENCE - STD 10 - CHAPTER 7-